Monday, 10 August 2020

വരൂ: നമുക്ക് മുന്തിരിത്തോട്ടത്തിലേക്ക് പോകാം


(മറുരൂപപെരുന്നാളിനു ശേഷം ഒന്നാം ഞായര്‍)
വി. മത്തായി 21:28-32

ഫാ. യോഹന്നാന്‍ കെ.
 (സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് സെമിനാരി, നാഗ്പ്പൂര്‍)

പഴയനിയമത്തില്‍ യിസ്രായേല്‍ മക്കള്‍ കൂടാരപ്പെരുന്നാള്‍ കൊണ്ടാടിയത്, തങ്ങളുടെ കനാനിലേക്കുള്ള മരുപ്രയാണത്തില്‍, 40 വര്‍ഷക്കാലം കൂടാരങ്ങളില്‍ പാര്‍ത്തതിന്‍റെ ഓര്‍മ്മയ്ക്കായിട്ടായിരുന്നു (ലേവ്യ 23:33-43). കൂടാതെ യഹോവയുമായുള്ള ഉടമ്പടിയുടെ പുതുക്കല്‍ കൂടിയായിരുന്നു അവര്‍ക്ക് ഈ പെരുനാള്‍ (ആവ. 31:9-13). തങ്ങളെ വഴിനടത്തിയ ദൈവത്തെ മറന്നുകൊണ്ടുള്ള ഒരു ജീവിതം അവരുടെ സങ്കല്‍പ്പത്തിനപ്പുറത്തുള്ളതായിരുന്നു. വളരെ നിശിതമായി ഈ പെരുന്നാള്‍ ആചരിച്ചുകൊള്ളേണമെന്നും വര്‍ഷത്തില്‍ മൂന്നു പ്രാവശ്യമെങ്കിലും യഹോവയുടെ ആലയത്തില്‍ എല്ലാ യിസ്രായേല്യരും കൂടിവരണമെന്നും നിയമം നിഷ്കര്‍ഷിക്കുന്നു (പുറ. 34:23, ആവ. 16:16). എന്നാല്‍ ക്രൈസ്തവരുടെ കൂടാരപ്പെരുന്നാള്‍, യേശുക്രിസ്തുവിന്‍റെ മറുരൂപമലയിലെ തേജസ്ക്കരണത്തിന്‍റെ ഓര്‍മ്മയാണ് (മത്തായി 17:1-8). ആ മഹിമ കണ്ട സാക്ഷികളായാണ് അപ്പോസ്തോലന്മാര്‍ ക്രിസ്തുവിന്‍റെ സുവിശേഷം ലോകമെമ്പാടും അറിയിച്ചത് (2 പത്രോസ് 1:16-17). ആ സുവിശേഷത്തിന്‍റെ ഫലങ്ങളാണ് ഇന്നും നാം ഓരോരുത്തരും. ക്രിസ്തുവിന്‍റെ തേജസ്കരണത്തിന്‍റെ ആ പെരുന്നാളിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് ഇന്ന്. രണ്ടു പുത്രന്മാരുടെ കഥയിലൂടെ രണ്ട് വ്യത്യസ്ത സ്വഭാവമുള്ള മനുഷ്യരെ ക്രിസ്തു ഇവിടെ അവതരിപ്പിക്കുന്നു. മൂന്ന് ഉപമകളാണ് മത്തായി 21:22 മുതല്‍ 22:14 വരെയുള്ള ഭാഗങ്ങളില്‍ നാം കാണുന്നത്. 
1. രണ്ടു പുത്രന്മാരുടെ ഉപമ (21:28-32).
2. മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ (21:33-46).
3. വിവാഹ വിരുന്നിന്‍റെ ഉപമ (22:1-14).
മഹാപുരോഹിതന്മാരും ജനത്തിന്‍റെ മൂപ്പന്മാരും ക്രിസ്തുവിനോട് അവന്‍റെ അധികാരത്തെ ചൊല്ലി തര്‍ക്കിക്കുന്ന അവസരത്തില്‍, തനിക്കുള്ളത് ദൈവികമായ അധികാരമാണെന്നും അത് തെളിയിക്കുന്നതിന് ക്രിസ്തു പറഞ്ഞ  ഉപമകളുമാണ് ഇവ മൂന്നും. ഈ ഉപമത്രയത്തിന്‍റെ ആദ്യത്തേതാണ് അനുസരണമുള്ളവനും അനുസരണമില്ലാത്തവനുമായ രണ്ടു മക്കളുടെ കഥയിലൂടെ യേശു അവതരിപ്പിക്കുന്നത്. 
മുന്തിരിത്തോട്ടത്തില്‍ വേല ചെയ്യാന്‍ പോകണം എന്നുള്ള അപ്പന്‍റെ നിര്‍ദ്ദേശത്തിനോട് ആദ്യം 'ഇല്ല' എന്നു പ്രതികരിക്കുകയും പിന്നീട് അനുതപിച്ച് തന്‍റെ വേല ചെയ്ത് അപ്പന്‍റെ ഇഷ്ടം നിറവേറ്റിയ മൂത്ത മകന്‍ ചുങ്കക്കാരെയും, വേശ്യകളെയും നിഷ്കാസിതരെയും സൂചിപ്പിക്കുന്നു. എന്നാല്‍ ആദ്യം 'പോകാം' എന്നു പറഞ്ഞ് അപ്പനെ സന്തോഷിപ്പിക്കുകയും എന്നാല്‍ അപ്പനെ യഥാര്‍ത്ഥത്തില്‍ അനുസരിക്കാതിരിക്കുകയും ചെയ്ത ഇളയ മകന്‍ അക്കാലത്തെ മതനേതാക്കളും, പരീശന്മാരും വേദപണ്ഡിതരുമായവര്‍ ആണ്. അപ്പന്‍റെ ഇഷ്ടം ചെയ്തവര്‍, ആരാണെങ്കിലും അവര്‍ക്ക് യഥാര്‍ത്ഥ അവകാശം ലഭിക്കും എന്നുള്ള ഉറപ്പും ഈ ഉപമയില്‍ കൂടി ക്രിസ്തു പറഞ്ഞു വെയ്ക്കുന്നു. വീമ്പുപറച്ചിലിന്‍റെയും അനുസരണക്കേടിന്‍റെയും കാലത്തില്‍ യഥാര്‍ത്ഥ ജീവിത മാതൃക അനുതാപത്തിന്‍റെയും, പിതാവിന്‍റെ ഇഷ്ടം നിറവേറ്റുവാന്‍ ശ്രമിക്കുന്നതുമാണ് എന്നുള്ളത് ഇന്നത്തെ സദ് വിചാരം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. കൂടാതെ നാം നില്‍ക്കുന്ന, പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗം ഏതു മകനോടാണ് കൂടുതല്‍ സദൃശമായിട്ടുള്ളത് എന്നുള്ള ഒരു വിചിന്തനവും, ഇന്നത്തെ വേദവിചാരത്തില്‍ കൂടി നമുക്ക് ലഭിക്കുന്നു. 
1. അനുതാപത്തിന്‍റെ മഹത്വം അനുഭവിക്കുന്നവരാകുക 
മക്കള്‍ എന്ന നിലയില്‍ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവരാണ് ശരിയായ പാതയില്‍ സഞ്ചരിക്കുന്നവര്‍. അവരെ ധര്‍മ്മത്തിന്‍റെ മാതൃകകളായിട്ടാണ് വി. വേദം സാക്ഷിക്കുന്നത്. ആദ്യം 'നോ' പറഞ്ഞെങ്കിലും, പിന്നീട് താന്‍ തന്‍റെ പിതാവിനോട് അനീതി ചെയ്തു എന്ന ശക്തമായ തോന്നലില്‍ ആദ്യത്തെ മകന്‍ അനുതപിക്കുകയും, പിന്നീട് പോയി തന്നെ ഏല്പിച്ച ജോലി ചെയ്യുകയും ചെയ്യുന്നു. ഇവിടെ ഈ മൂത്ത പുത്രന്‍റെ അനുതാപം വളരെ ശക്തിയുള്ളതും, നന്മയിലേക്ക് നയിക്കുന്നതുമായിരുന്നു. എന്നാല്‍ ക്രിസ്തുവിനെ 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത യൂദയും അനുതപിച്ചിരുന്നു. എന്നാല്‍ അതിനെ നന്മയിലേക്ക് നയിക്കുവാന്‍ യൂദായ്ക്കായില്ല (മത്തായി 27:3). ഈ രണ്ടു സന്ദര്‍ഭങ്ങളിലും 'അനുതാപം' എന്ന വാക്കിനുപയോഗിച്ച ഗ്രീക്ക് പദം (ാലമോലഹീാമശ) ഒന്നു തന്നെയാണ്. പിതാവിനെ ധിക്കരിച്ച മകന് തന്‍റെ തെറ്റിനെപ്പറ്റി ബോദ്ധ്യമാവുകയും, ശക്തമായി പിതാവിന്‍റെ ജീവിതത്തിലേക്ക് മടങ്ങിവരികയും ചെയ്യുന്നു. യഥാര്‍ത്ഥ അനുതാപത്തിന്‍റെ മഹത്വമാണ് നാം ഇവിടെ കാണുന്നത്. 'എന്നോട് കര്‍ത്താവേ, കര്‍ത്താവേ എന്നു പറയുന്നവന്‍ അല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവന്‍ അത്രെ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നത്' എന്ന് യേശുക്രിസ്തു തന്നെ പറയുന്നുണ്ട് (മത്തായി 7:21). പിതാവിന്‍റെ ഇഷ്ടം അറിഞ്ഞ്, അതിനനുസരിച്ച് ജീവിച്ച് അനുസരണത്തിന്‍റെയും, ധാര്‍മ്മികതയുടെയും പാഠങ്ങള്‍ പഠിപ്പിച്ച ആളാണ് ക്രിസ്തു. ക്രൂശില്‍ കിടന്ന് പിടയുമ്പോഴും 'പിതാവിന്‍റെ ഇഷ്ടം നടക്കട്ടെ' എന്ന് പ്രാര്‍ത്ഥിച്ച് അവസാനത്തോളം തന്‍റെ പിതാവിനോട് ഒരു മകന്‍റെ കടമ നിറവേറ്റിയ മനുഷ്യപുത്രനായിരുന്നു യേശുക്രിസ്തു. 
തന്നെ കുറ്റപ്പെടുത്തുവാന്‍ മുന്നൊരുക്കം നടത്തിയ മതാധികാരികള്‍ക്കും, ജനപ്രതിനിധികള്‍ക്കും എതിരെയാണ് ക്രിസ്തുവിന്‍റെ ഉപമയില്‍ കൂടിയുള്ള ഈ ശാസന. 'ദൈവത്തെ അറിഞ്ഞവര്‍' എന്ന ഭാവേന ദൈവനീതിയേയും ധാര്‍മ്മികതയേയും കാറ്റില്‍ പറത്തുന്ന മതനേതാക്കള്‍ രണ്ടാമത്തെ മകന്‍റെ ഗണത്തില്‍പെടുന്നവരാണ്. ദൈവികമല്ലാത്ത ജീവിതം നയിച്ചവര്‍, ന്യായപ്രമാണത്തിന്‍റെ പൊരുളറിയാത്തവര്‍, സുവിശേഷത്തിന്‍റെ മഹത്വം മനസ്സിലാക്കി, അനുതപിച്ച് തിരികെ വരുന്നവര്‍ ആദ്യത്തെ മകന്‍റെ ഗണത്തിലും. ദൈവവചനത്താല്‍ അനുതാപത്തിലേക്ക് നയിക്കപ്പെട്ടവര്‍ പ്രമുഖ സ്ഥാനികളല്ലായിരുന്നു. നീതിമാന്മാരെയല്ല പാപികളെയത്രെ രക്ഷിപ്പാന്‍ ഞാന്‍ വന്നത് (ലൂക്കോസ് 5:32) എന്ന ക്രിസ്തുമൊഴി ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. യഥാര്‍ത്ഥ അനുതാപം നമ്മുടെ ജീവിതപാതകളിലേക്ക് തുറക്കുന്ന വാതിലാണെന്നും, തെറ്റിപ്പോയി എന്ന ബോദ്ധ്യം വരുമ്പോള്‍ ശക്തമായി തിരികെ പിതാവിന്‍റെ സന്നിധിയിലേക്ക് തിരികെ വരേണ്ടതാണെന്നും ഈ കഥയിലെ മൂത്ത മകന്‍ നമ്മെ പഠിപ്പിക്കുന്നു. 
2. ദൈവത്തോട് വിശ്വസ്തതയും വിധേയത്വവും പുലര്‍ത്തുന്നവരാകുക
അധരസ്തുതികളില്‍ മാത്രം ശ്രദ്ധവെച്ച് മറ്റുള്ളവരുടെ പ്രീതി സമ്പാദിച്ച് തങ്ങളുടെ കാര്യങ്ങള്‍ സാധിച്ചെടുക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും. മുന്തിരിത്തോട്ടത്തില്‍ 'പോകാം' എന്നുള്ള ഇളയ മകന്‍റെ പ്രതികരണം, അനുസരണത്തിന്‍റേതല്ല, മറിച്ച് പ്രീതിപ്പെടുത്തലിന്‍റേതായിരുന്നു. ബാഹ്യമായ പ്രകടനങ്ങളും വ്യാജസ്തുതികളും വീമ്പുപറച്ചിലുമെല്ലാം കാര്യസാധ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയും യഥാര്‍ത്ഥത്തില്‍ തങ്ങളുടെ ഉത്തരവാദിത്വം കാര്യക്ഷമതയോടെ ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍ ഈ ഇളയ മകന്‍റെ കൂട്ടത്തില്‍പെട്ടവരാണ്. അങ്ങനെയുള്ളവര്‍ ശരിയായ അനുതാപമോ, സ്നേഹമോ, മറ്റുള്ളവരോടുള്ള കരുതലോ ഇല്ലാത്തവരാണ്. ക്രിസ്തുവിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഇക്കൂട്ടര്‍ ചെവിയുണ്ടെങ്കിലും കേള്‍ക്കാത്തവരും, കണ്ണുണ്ടെങ്കിലും കാണാത്തവരുമാണ്. അപ്പന്‍റെ ആവലാതിയും വേദനയും ഒട്ടും മനസ്സിലാക്കാതെ, അവരുടെ അധ്വാനത്തിന്‍റെ പങ്ക് പറ്റുന്നവരാണ് ഇവര്‍. 'മുന്തിരിത്തോട്ടത്തിലെ വേല' എന്നുള്ള വിവക്ഷ, സാധാരണ മറ്റു പണികള്‍ ചെയ്യുന്നതുപോലെയല്ല, മറിച്ച് യിസ്രായേല്‍ മക്കളുടെ ജീവിതത്തിന്‍റെ ഭാഗം തന്നെയാണ്. ദൈവം കൊടുത്ത അനുഗ്രഹത്തിന്‍റെ അധിപരാകാനുള്ള ക്ഷണം കൂടിയാണത്. 'മുന്തിരിവള്ളിയുടെ കീഴിലും, അത്തിവൃക്ഷത്തിന്‍ കീഴിലും നിര്‍ഭയം വസിക്കുന്നു' എന്ന പ്രസ്താവന, ശാന്തിയുടെയും സമാധാനത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും ധ്വനിയാണ് കാണിക്കുന്നത് (1 രാജാ. 4:25, 2 രാജാ. 18:31, യെശ. 23:6, സെഖ. 3:10, മീഖാ 4:4). ഈ അനുഗ്രഹത്തിന്‍റെ ലഭ്യതയാണ് ഇളയ മകന്‍ തള്ളിക്കളഞ്ഞത്. അങ്ങനെ അവന്‍ തന്‍റെ പിതാവിനോട് മറുതലിക്കുന്നവനാകുന്നു.
കുടുംബത്തോട് വിശ്വസ്തതയും വിധേയത്വവും പുലര്‍ത്തുന്നവന്‍ ദൈവത്തോടും അങ്ങനെ തന്നെ ഉള്ളവരാണ്. അവരാണ് തങ്ങളുടെ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുന്നവര്‍. ആദ്യം, 'പറ്റില്ല' എന്നു പറഞ്ഞെങ്കിലും, അപ്പന്‍റെ സ്നേഹവും കരുതലും അവനെ തന്‍റെ വേല ചെയ്യാന്‍ നിര്‍ബ്ബന്ധിതനാക്കുന്നു. ഇങ്ങനെയുള്ളവര്‍ക്കേ സഭയേയും, സമൂഹത്തേയും, കുടുംബത്തേയും അതുവഴി ദൈവത്തേയും സേവിക്കുവാന്‍ കഴിയുകയുള്ളു. 
പത്ത് കല്പനകളിലെ അഞ്ചാമത്തെ കല്പനയാണ് 'അപ്പനെയും അമ്മയെയും ബഹുമാനിക്ക' എന്നത്. ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങളാണ് അവര്‍. നന്മയുടെയും അനുഗ്രഹത്തിന്‍റെയും ലഭ്യത അവരോടുള്ള നമ്മുടെ ജീവിതമനോഭാവം എങ്ങനെയുള്ളതാണ് എന്നതനുസരിച്ചാവും എന്ന് വി. വേദം അടിവരയിടുന്നു (പുറ. 20:12, ആവ. 21:18-21, സദൃ. 30:17, എഫേ. 5:6 മുതലായവ). ഏല്പിച്ച ഉത്തരവാദിത്വം ഒരു മടിയും കൂടാതെ ചെയ്യുന്നവരാണോ നമ്മള്‍? മടിയരും അവിശ്വസ്തരുമായ ഒരു സമൂഹമായല്ല നാം മാറേണ്ടത്. മറിച്ച് ഏതു ചെറിയ കാര്യത്തിനോടുപോലും വിശ്വസ്തതയും, കൂറും പുലര്‍ത്തി ഉത്തരവാദിത്വത്തോടുകൂടി നമ്മുടെ കടമകള്‍ തീര്‍ക്കുമ്പോഴാണ്, പിതാവിന്‍റെ ഇഷ്ടമുള്ള മക്കളായി നാം മാറുന്നത്. യഥാര്‍ത്ഥ അനുതാപവും, ആഴമേറിയ സ്നേഹവും നമ്മെ ആ മൂത്ത പുത്രനോട് തുല്യമാക്കുവാന്‍ സഹായിക്കുന്നു. മൂത്ത പുത്രന്‍റെ ആദ്യത്തെ മറുപടി പിതാവിനെ തെല്ലു വേദനിപ്പിച്ചെങ്കിലും, അഗാധസ്നേഹത്തിന്‍റെ ക്ഷമയിലും, നന്മയിലും ആ മകന് വീണ്ടുവിചാരം ഉണ്ടാകുകയാണ്. ആ വിചാരത്തിലേക്കാണ് ഇന്നത്തെ സദ്വാര്‍ത്ത നമ്മെ നയിക്കേണ്ടത്.

"ഇതാ, മനുഷ്യരുടെ ഇടയില്‍ ദൈവത്തിന്‍റെ കൂടാരം"

ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്

പ. സഭയുടെ ആരാധനാക്രമീകരണം അനുസരിച്ച് ആഗസ്റ്റ് 6-ലെ വി. കൂടാരപ്പെരുന്നാള്‍ മുതല്‍ തേജസ്കരണകാലത്തിലേക്ക് (Season of Transfiguration) നാം പ്രവേശിച്ചിരിക്കുകയാണല്ലോ. ഒപ്പം പ. ദൈവമാതാവിന്‍റെ മഹത്വകരമായ വാങ്ങിപ്പുപെരുന്നാളിലേക്കുള്ള ഒരുക്കത്തിന്‍റെ ഭാഗമായി വിശുദ്ധിയോടെ നാം ശൂനോയോ നോമ്പ് അനുഷ്ഠിക്കുകയും ചെയ്യുന്നു. "മര്‍ത്ത മറിയം ലോകബന്ധങ്ങളെ ഒക്കെയും വെടിഞ്ഞ് വിശുദ്ധിയില്‍ ജീവിച്ച് സര്‍വ്വനന്മകളാലും അലങ്കരിക്കപ്പെട്ടതിനാല്‍ അവള്‍ ദൈവത്തിന്‍റെ മാതാവായി തീരുവാന്‍ തെരഞ്ഞെടുക്കപ്പെട്ടതുപോലെ നമ്മളും ദൈവത്തിന് വസിപ്പാന്‍ തക്ക വിശുദ്ധ ആലയങ്ങളായി തീരുവാന്‍" ഈ നോമ്പുകാലം നമ്മെ സഹായിക്കട്ടെ!  

പുറപ്പാട് പുസ്തകം 34-ാം അദ്ധ്യായത്തിലും ലേവ്യ പുസ്തകം 23-ാം അദ്ധ്യായത്തിലും അടിസ്ഥാനമായി കാണപ്പെടുകയും മറ്റു പഴയനിയമ ഗ്രന്ഥങ്ങളില്‍ ഉടനീളം പ്രതിപാദിക്കപ്പെടുകയും ചെയ്യുന്ന മൂന്ന് പ്രധാന പെരുന്നാളുകളാണ് ദൈവജനത്തിന് ഉണ്ടായിരുന്നത്. ഒന്നാമത്തേത്, ആബീബ് മാസത്തില്‍ യിസ്രായേല്‍ മക്കളെ മിസ്രയീമില്‍ നിന്നും വിടുവിച്ച്, സംഹാരദൂതനില്‍ നിന്നും കുഞ്ഞാടിന്‍റെ രക്തത്താല്‍ രക്ഷിച്ച് (passover) അവരുടെ രക്ഷണ്യയാത്ര ആരംഭിക്കുന്ന 'പുളിപ്പില്ലാത്ത അപ്പത്തിന്‍റെ' പെരുന്നാള്‍ എന്നറിയപ്പെടുന്ന പെസഹാ പെരുന്നാള്‍. അതുവരെയും ഏഴാം മാസമായിരുന്ന ആബീബ് മാസത്തിനു പകരം ഒരു പുതിയ ക്രമീകരണം യഹോവയാല്‍ ഉണ്ടായി. 'പുറപ്പെടലിന്‍റെ' (Exodus) ആ മാസത്തെ അവര്‍ നീസ്സാന്‍ മാസം എന്നു വിളിക്കുകയും, മാസമദ്ധ്യത്തില്‍ (നീസ്സാന്‍ 14) അവര്‍ തലമുറകളായി പെസഹാ പെരുന്നാള്‍ ആചരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഏഴ് യാമങ്ങള്‍ വീതമുള്ള ഏഴ് വാരങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ 'വാരപ്പെരുന്നാള്‍' എന്നു വിളിക്കുന്ന അമ്പതാം പെരുന്നാള്‍ (Pentecost) ആചരിക്കുന്നു. നീസ്സാനില്‍ ആരംഭിച്ച പുതിയ ക്രമീകരണപ്രകാരമുള്ള ഏഴാം മാസം (Tisherei) 15-ാം തീയതി (പഴയ ക്രമീകരണത്തിലെ വര്‍ഷാരംഭം) യഹോവയ്ക്ക് വിശുദ്ധമായ ശബത്തായി ആചരിക്കുവാനും തുടര്‍ന്ന് ഏഴ് ദിവസം കൂടാരങ്ങളില്‍ താമസിച്ച് മരുഭൂമിയില്‍ 40 വര്‍ഷം അവരെ നടത്തിയ യഹോവയെ ധ്യാനിക്കുവാനും പുറപ്പാട് ചരിത്രം തലമുറകളോട് അറിയിക്കുവാനും എട്ടാം ദിവസം വീണ്ടും ശബ്ബത് ആഘോഷിച്ച് സമാഗമനകൂടാരത്തില്‍ കൂടിവന്ന് കൂടാരപ്പെരുന്നാള്‍ ശുശ്രൂഷകള്‍ പൂര്‍ത്തീകരിക്കുവാനും യഹോവ കല്പിക്കുന്നു. കൂടാരങ്ങളില്‍ പാര്‍ക്കുന്ന ഈ ദിനങ്ങളെ അവര്‍ വര്‍ഷാദ്ധ്യ-കായ്കനി പെരുന്നാള്‍ എന്നും വിളിക്കുന്നു. 

നിഴലായ പഴയനിയമത്തില്‍ നിന്നും പൂര്‍ത്തീകരണം ആയ പുതിയനിയമത്തിലേക്ക് തന്‍റെ ഏകജാതനായ പുത്രനിലൂടെ പിതാവാം ദൈവം നയിച്ചപ്പോള്‍ പ. സഭ അതിന്‍റെ ആരാധനാ ജീവിതത്തിനും മറ്റു എല്ലാ മതജീവിത രീതികള്‍ക്കും അടിസ്ഥാനം കണ്ടെത്തിയതും പുത്രന്‍തമ്പുരാന്‍ നല്‍കിയ പുതിയ വ്യാഖ്യാനങ്ങളിലൂടെ പുതിയ അര്‍ത്ഥതലങ്ങള്‍ അറിഞ്ഞതും വി. അപ്പോസ്തോലന്മാരുടെ കാലം മുതല്‍ തന്നെ ആയത് ആചരിച്ചു തുടങ്ങിയതും നാം കാണുന്നു. മോശ മുഖാന്തരം ലഭിച്ച ന്യായപ്രമാണം കൃപയും സത്യവുമായി യേശുക്രിസ്തു മുഖാന്തിരം (യോഹ. 1:17) വെളിപ്പെടുമ്പോള്‍ ആരാധനയ്ക്കും പെരുന്നാളുകള്‍ക്കും പുതിയ അര്‍ത്ഥതലങ്ങള്‍ ലഭ്യമാകുന്നു.

"സത്യനമസ്ക്കാരികള്‍ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്നു, കാരണം ദൈവം ആത്മാവാകുന്നു. അവനെ നമസ്കരിക്കേണ്ടത് ആ മലയിലോ ഈ മലയിലോ അല്ല; ആത്മാവിലും സത്യത്തിലും ആകുന്നു" എന്ന് ശമര്യ സ്ത്രീയോട് (യോഹന്നാന്‍ 4) വെളിപ്പെടുത്തുന്ന കര്‍ത്താവ് ആത്മദാഹം തീര്‍ക്കുന്ന ജീവജലം, വിശ്വസിക്കുന്ന ഏവനും വാഗ്ദാനം ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് യഹൂദന്മാരുടെ പഴയപെരുന്നാളുകള്‍ക്ക് പരിശുദ്ധ സഭയില്‍ പുതിയ അര്‍ത്ഥതലങ്ങള്‍ ലഭ്യമാകുന്നത്. 

കുഞ്ഞാടും പുളിപ്പില്ലാത്ത അപ്പവും കയ്പ്പുചീരയും ചേര്‍ന്ന യഹൂദന്‍റെ മാത്രം താല്‍ക്കാലിക വിമോചനം ആയിരുന്ന പെസഹാപെരുന്നാള്‍ സര്‍വ്വലോകത്തിന്‍റെയും ജീവനും രക്ഷയ്ക്കും കാരണമായിത്തീര്‍ന്ന നമ്മുടെ കര്‍ത്താവിന്‍റെ കഷ്ടാനുഭവത്തിലും മരണത്തിലും ഉയര്‍പ്പിലും വിശ്വസിക്കുന്നവന് നിത്യജീവന്‍റെ അപ്പമായി, അപ്പത്തിന്‍റെ വലിയ പെരുന്നാളായി മാറുന്നു (യോഹ 6:35). പുതിയ വ്യാഖ്യാനം ഉണ്ടായപ്പോഴും 'പെസഹാ പെരുന്നാള്‍' എന്ന ആശയത്തിനോ പ്രയോഗത്തിനോ വ്യത്യാസം വന്നില്ല എന്നു സാരം.

ഇതുപോലെ തന്നെ വി. പെന്തക്കോസ്തി പെരുനാള്‍ പ. റൂഹായുടെ ആവാസത്തിന്‍റെ വലിയ പെരുനാളും പുതിയ യിസ്രായേല്‍ ആകുന്ന പ. സഭയുടെ ആരംഭ പെരുനാളും ഒക്കെയായി മാറ്റപ്പെട്ടപ്പോഴും വാരപ്പെരുന്നാള്‍ അഥവാ '50-ാം ദിനം' എന്നു മാത്രം അര്‍ത്ഥമുള്ള പെന്തിക്കോസ്തി എന്ന പദം മാറ്റപ്പെട്ടില്ല എന്ന് ഓര്‍ക്കണം. ഇതേപ്രകാരം തന്നെ വി. കൂടാരപ്പെരുന്നാളിലും കര്‍ത്താവ് പങ്കെടുക്കുകയും മലമുകളില്‍ പെരുന്നാള്‍ ധ്യാനത്തിന് പോകുകയും യെരുശലേം ദേവാലയത്തിലെ കൂടാരപെരുനാളില്‍ സംബന്ധിച്ച് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഈ വ്യാഖ്യാനതത്വം വിശദമായി പ്രതിപാദിച്ചുകൊണ്ടാണ് വി. യോഹന്നാന്‍ തന്‍റെ സുവിശേഷത്തിന്‍റെ ഏഴാം അദ്ധ്യായത്തില്‍ കൂടാരപ്പെരുന്നാളിന്‍റെ മദ്ധ്യത്തില്‍ യെരുശലേം ദേവാലയത്തില്‍ നിന്നുകൊണ്ടുള്ള കര്‍ത്താവിന്‍റെ പ്രഖ്യാപനം രേഖപ്പെടുത്തുന്നത്: "ദാഹിക്കുന്നവന്‍ എല്ലാം എന്‍റെ അടുക്കല്‍ വന്ന് കുടിക്കട്ടെ" എന്നും അവനില്‍ നിന്ന് ജീവനദി ഒഴുകും എന്നും അത് വിശ്വസിക്കുന്നവര്‍ക്ക് ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചാണ് പറഞ്ഞതെന്നും യേശു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാല്‍... (7:37-39) എന്നിങ്ങനെ പോകുന്നു വി. യോഹന്നാന്‍ ശ്ലീഹായുടെ വ്യാഖ്യാനം.

മേല്‍പറഞ്ഞ മൂന്ന് പെരുന്നാളുകളും പഴയനിയമ പശ്ചാത്തലത്തിലും, അന്ന്  അവ നടന്ന കാലഘട്ടത്തിലുമാണ് വി. സഭ പുതിയ വ്യാഖ്യാനങ്ങളോടെ ഇന്നും ആഘോഷിക്കുന്നത് എന്നത് പ്രത്യേകം ഓര്‍ത്തിരിക്കണം. അതുകൊണ്ടാണ് 'കൂടാരപ്പെരുന്നാള്‍' പെസഹായ്ക്കു ശേഷം ഏകദേശം ആറ് മാസം കഴിഞ്ഞും (പെസഹ: ഒന്നാം മാസം, പതിനാലാം തീയതി. കൂടാരപെരുനാള്‍: ഏഴാം മാസം പതിനഞ്ചാം തീയതി) പെന്തിക്കോസ്തി പെരുന്നാളിനു ശേഷവും വരുന്നത് എന്ന് സാരം. കൂടാരപ്പെരുന്നാളിന്‍റെ ആരംഭ ധ്യാനത്തിനായി മറുരൂപമലയില്‍ (താബോര്‍) പോയ സമയത്ത് ഉണ്ടായ സംഭവവും അനുഭവവുമാണ്  സമവീക്ഷണ സുവിശേഷങ്ങളില്‍ വിശദമായി കാണുന്നത്.

കൂടാരം എന്നാല്‍ കേവലം ഒരു ടെന്‍റ്, സര്‍ക്കസ് കൂടാരം പോലെ എന്നല്ല മറിച്ച് ഗോത്രപിതാവായ യാക്കോബിന്‍റെ ദര്‍ശനമായ (ഉല്‍പത്തി 28) ദൈവത്തിന്‍റെ ആലയം (ബഥേല്‍) മുതല്‍ മോശയുടെ കാലത്തെ സമാഗമനകൂടാരം തുടങ്ങി ദൈവത്തിന്‍റെ സാന്നിദ്ധ്യം അറിഞ്ഞ എല്ലാ സ്ഥലങ്ങളും സംഭവങ്ങളുമാണ് എന്നും നാം അറിയണം. പുതിയനിയമത്തില്‍ വി. കന്യകമറിയാമിന്‍റെ ഉദരവും ബേത്ലഹേം ഓഫര്‍ത്തായും യോര്‍ദ്ധാനിലെ സ്നാനവും മറുരൂപമലയിലെ മേഘകൂടാരവും എല്ലാം പ. സഭയെ കുറിക്കുന്ന സംജ്ഞകളാണെന്ന് പിതാക്കന്മാര്‍ വ്യക്തമായി പഠിപ്പിക്കുന്നു. മേല്‍പറഞ്ഞതും ഇനിയും ഒട്ടനവധിയായി സഭയുടെ ആരാധനാ പാരമ്പര്യത്തില്‍ ഉള്‍പ്പെടുന്ന തിരുവചന വ്യാഖ്യാനങ്ങളിലും ദൈവമഹത്വം (shekena) പരിലസിക്കുന്ന (Theophiny) അനുഭവങ്ങള്‍ കാണുന്നു. "ഇവനെന്‍റെ പ്രിയ പുത്രന്‍; ഇവനു ചെവി കൊടുപ്പീന്‍" എന്ന ദൈവശബ്ദം പ. സഭയാകുന്ന കൂടാരത്തിലാണ് കേള്‍ക്കപ്പെടുന്നത്. പഴയനിയമ വായനയ്ക്കു മുമ്പായി 'നീതിമാന്മാരുടെ കൂടാരത്തില്‍ മഹത്ത്വത്തിന്‍റെയും രക്ഷയുടെയും ശബ്ദം എന്ന് ദാവീദു മുഖാന്തരം പരിശുദ്ധ റൂഹാ പാടി' എന്ന് ആമുഖ വചനങ്ങളായി പറയുന്നു. അവിടെ ന്യായപ്രമാണവും (മോശ) പ്രവചനവും ഏലിയാ, അപ്പോസ്തോലികതയും ജീവലോകവും മൃതലോകവുമെല്ലാം വി. ത്രിത്വത്തില്‍ ഒന്നിക്കുന്നു.

വി. യോഹന്നാനുണ്ടാകുന്ന വെളിപ്പാടില്‍ അദ്ദേഹം കാണുന്ന പുതിയ ആകാശവും പുതിയ ഭൂമിയും പുത്തന്‍ യെരുശലേമും മണവറയും മണവാട്ടിയും ഒക്കെ കേവലം മാനുഷിക വിവരണങ്ങള്‍ക്ക് അതീതമാണ്; എത്ര വ്യാഖ്യാനിച്ചാലും മതിവരുകയോ അവസാനിക്കുകയോ ഇല്ല എന്നും പിതാക്കന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. അവിടെ സിംഹാസനത്തില്‍ നിന്നും വീണ്ടും മഹാശബ്ദം (ദൈവനാദം) ഉയരുന്നു. "ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്‍റെ കൂടാരം; അവന്‍ അവരോടു കൂടെ വസിക്കും; അവര്‍ അവന്‍റെ ജനമായിരിക്കും; ദൈവം താന്‍ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും (വെളിപ്പാട് 21: 1-3). താബോറില്‍ കണ്ട അതേ 'ജ്യോതിസ്' പ. സഭയാകുന്ന കൂടാരത്തിലും (21:11) കാണുന്നു. അതിന്‍റെ പൊക്കമുള്ള മതിലും (സുവിശേഷങ്ങള്‍) പന്ത്രണ്ടു ഗോപുരവും (വി. അപ്പോസ്തോലന്മാര്‍, കര്‍ത്താവിന്‍റെ ജീവപുസ്തകത്തിന്മേല്‍ എഴുതപ്പെട്ടവര്‍ക്കു മാത്രം പ്രവേശനവും എന്നിങ്ങനെ ആ വര്‍ണ്ണന തുടരുകയാണ്. 

സര്‍വ്വപ്രപഞ്ചവും സമഞ്ജസമായി സമ്മേളിക്കുന്ന പ. സഭയാകുന്ന വി. കൂടാരത്തില്‍ ദൈവതേജസ്സ് നിത്യമായി ഉജ്ജ്വലകാന്തിയോടെ ശോഭിക്കുന്ന അനുഭവമാണ് വി. കൂടാരപെരുനാളും അവിടെയുണ്ടാകുന്ന മറുരൂപ അനുഭവവും എന്ന സന്ദേശമാണ് കൂടാരപെരുനാളില്‍ ആരംഭിക്കുന്ന നോമ്പുകാലത്ത് പ. സഭയുടെ ധ്യാനചിന്ത എന്ന് സാരം. ഈ മഹത്വീകരണം ആദ്യം പ്രാപിക്കുന്നത് പ. സഭയുടെ കൂടെ നിത്യപ്രതീകമായ രാജമാതാവായ  വി. കന്യകമറിയാമാണ്. ആഗസ്റ്റ് 6-ന് ആരംഭിക്കുന്ന കൂടാരപെരുനാള്‍ ഏഴ് മുതല്‍ ഏഴ് ദിവസം പിന്നിട്ടു കഴിയുമ്പോള്‍ ആഗസ്റ്റ് 15-ന് പ. ദൈവമാതാവിന്‍റെ വാങ്ങിപ്പുപെരുന്നാളില്‍ അതിന്‍റെ പൂര്‍ത്തീകരണത്തില്‍ എത്തിച്ചേരുന്നു! കര്‍ത്താവ് താന്‍ സര്‍വ്വ സ്വര്‍ഗ്ഗീയ സേനകളുടെയും അകമ്പടിയോടെ സ്വര്‍ഗ്ഗം തുറന്ന് ഇറങ്ങി വന്ന് പ. ദൈവമാതാവിന്‍റെ ആത്മാവിനെ ബഹുമാനത്തോടെ കൈക്കൊണ്ടു എന്നും പിന്നീട് സംസ്കരിക്കപ്പെട്ട അവരുടെ ശരീരം അപ്രകാരം സര്‍വ്വഘോഷത്തോടും കൂടെ ആകാശത്തിലേക്ക് ഉയര്‍ത്തപ്പെട്ടു എന്നും വി. യാക്കോബിന്‍റെ ബോവൂസ്സായില്‍ വി. ശൂനോയോ നോമ്പില്‍ നാം ധ്യാനിക്കുന്നു. ആകയാല്‍ പ. സഭയാകുന്ന കൂടാരത്തില്‍ വസിച്ച് ദൈവമഹത്വത്തില്‍ വളരുവാന്‍ പ. ദൈവമാതാവിന്‍റെ മദ്ധ്യസ്ഥതയില്‍ നമുക്കും ശരണപ്പെടാം. 

'തന്‍റെ കരുണയാല്‍ ലോകത്തെ സൃഷ്ടിച്ച പരിശുദ്ധനായ ഏക പിതാവിന്‍റെയും, തന്‍റെ കഷ്ടാനുഭവത്താല്‍ അതിനെ വീണ്ടെടുത്ത പരിശുദ്ധനായ ഏക പുത്രന്‍റെയും, സകലത്തെയും പൂര്‍ത്തിയാക്കുന്ന പരിശുദ്ധനായ ഏക റൂഹായുടേയും സാന്നിധ്യവും സഹവാസവും എപ്പോഴും നമ്മോടു കൂടെ വ്യാപരിക്കട്ടെ.
പ. ദൈവമാതാവിന്‍റെയും നമ്മുടെ അപ്പോസ്തോലനും കാവല്‍പിതാവുമായ പ. മാര്‍ത്തോമ്മാ ശ്ലീഹായുടെയും ശ്ലീഹാ മുതല്‍ ഇന്നയോളം നമ്മെ പരിപാലിച്ച നമ്മുടെ സര്‍വ്വ പൂര്‍വ്വ പിതാക്കന്മാരുടെയും പ്രത്യേകാല്‍ മാര്‍ ഗീവര്‍ഗ്ഗീസ് സഹദായുടെയും മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധന്മാരായ യല്‍ദോ മാര്‍ ബസേലിയോസ്, ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ്, ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോസ് എന്നീ പിതാക്കന്മാരുടെയും പ്രാര്‍ത്ഥനയും മദ്ധ്യസ്ഥതയും നമുക്ക് കോട്ടയും കൂട്ടും കാവലുമായിരിക്കട്ടെ.

Wednesday, 5 August 2020

തേജസ്ക്കരണ കാലത്തേയ്ക്ക്...

ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്
വി. കൂടാരപെരുന്നാള്‍ മുതലുള്ള കാലത്തെ, ആരാധന വാര്‍ഷിക കലണ്ടറില്‍ മഹത്വീകരണ കാലം അഥവാ തേജസ്ക്കരണ കാലം എന്ന് പിതാക്കന്മാര്‍ വിളിക്കുന്നു. പെന്തിക്കോസ്തി കാലം സുവിശേഷ പ്രഘോഷണവും അതുമൂലമുള്ള പ. സഭയുടെ വളര്‍ച്ചയും ഒപ്പം വി. ശ്ലീഹന്മാരും അറിയിപ്പുകാരും സഹദേന്മാരും പിതാക്കന്മാരും ആയതിനുവേണ്ടി അനുഭവിച്ച കഷ്ടതകളും മരണവും അനുസ്മരിക്കുന്ന കാലമായിരുന്നെങ്കില്‍ തേജസ്ക്കരണ കാലത്തില്‍ കഷ്ടതകള്‍ക്ക് അവസാനമുണ്ടെന്നും ക്രിസ്തുവിനെ സാക്ഷിച്ചവര്‍ അവനില്‍ മഹത്ത്വപ്പെടുകയും തേജസ്സില്‍ ഉയര്‍ക്കപ്പെടുകയും ചെയ്യുമെന്ന ആശയത്തിനാണ് ഊന്നല്‍ നല്‍കുന്നത്.
"മുടികള്‍ മുടഞ്ഞവ നിരനിരയായ് ബലിപീഠത്തിലിരിപ്പുണ്ട്..." എന്ന എക്ബോയില്‍ ഈ ആശയം വ്യക്തമാണ്. ശാരീരിക മരണം കൊണ്ട് അവസാനിക്കുന്നതല്ല ക്രിസ്തീയ ജീവിതം എന്നും; മറിച്ച് ക്രിസ്തുവിനുവേണ്ടി വെറുമയാക്കപ്പെട്ട് മരിക്കുന്നവര്‍ നിത്യതയില്‍ ജീവിച്ച് തേജസ്ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നുമാണ് ആരാധനാവര്‍ഷത്തിലെ ആറാമത്തെ കാലം (കൂടാരപെരുന്നാള്‍ മുതല്‍ സ്ലീബാപെരുന്നാള്‍ വരെ) നമ്മെ പഠിപ്പിക്കുന്നത്.

ശൂനോയോ നോമ്പിന്‍റെ പശ്ചാത്തലത്തില്‍ കൂടാരപെരുന്നാളിന്‍റെ മഹത്ത്വത്തില്‍ ആരംഭിക്കുന്ന ഈ കാലത്ത് പ. ദൈവമാതാവിന്‍റെ വാങ്ങിപ്പുപെരുന്നാളില്‍ മനുഷ്യകുലത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ മഹത്വവും അംഗീകാരവും പ. അമ്മയ്ക്ക് ലഭിച്ചുവെന്ന് നാം കാണുന്നു.
അപ്രകാരം മഹത്വീകരിക്കപ്പെടുവാനും "ഇവനെന്‍റെ പ്രിയ പുത്രന്‍/പുത്രി എന്ന സാക്ഷ്യം പിതാവില്‍ നിന്നും പുത്രനിലൂടെ പരിശുദ്ധാത്മ കൃപയാല്‍ കേള്‍ക്കുവാന്‍ നമുക്കും സാധ്യമായി തീരട്ടെ.

ദൈവം അനുഗ്രഹിക്കട്ടെ.

Saturday, 1 August 2020

'അവന്‍ വളരണം; ഞാനോ കുറയണം'

(പെന്തിക്കോസ്തിക്കു ശേഷം ഒമ്പതാം ഞായര്‍)
വി. ലൂക്കോസ് 14:7-11


പെന്തിക്കോസ്തിക്കുശേഷമുള്ള അഞ്ചാം ഞായറിന്‍റെ വായനയുടെ അനുരണനം ഇന്നത്തെ വേദഭാഗത്തിലും കാണാം. താഴ്മയുടെയും, ത്യാഗത്തിന്‍റെയും മഹിമയെന്തെന്ന് കാണിക്കുവാന്‍ ക്രിസ്തു ഒരു (വിവാഹ) വിരുന്നുമായി ബന്ധപ്പെട്ട് പറയുന്ന ഒരുപമയാണ് ഇന്ന് നാം വായിച്ചു കേട്ടത്. അതോടൊപ്പം ഒരു അതിഥിയും, ആതിഥേയനും എങ്ങനെയാണ് പെരുമാറേണ്ടത് എന്നും ആദരവ് പിടിച്ചുപറ്റേണ്ടവയല്ല, മറിച്ച് മറ്റുള്ളവരാല്‍ ലഭിക്കേണ്ടവയാണ് എന്നും യേശുക്രിസ്തു കൂട്ടിച്ചേര്‍ക്കുന്നു. 

തന്‍റെ പരസ്യശുശ്രൂഷാക്കാലത്ത് പല സമയത്തും, പരീശന്മാരുടെയും, ധനവാന്മാരുടെയും ഒക്കെ ക്ഷണിക്കപ്പെട്ട വിരുന്നുകളില്‍ യേശു പങ്കെടുത്തിരുന്നു. ആ സമയങ്ങളില്‍ അവരോട് ദൈവരാജ്യത്തിന്‍റെ മര്‍മ്മങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നു. ലൂക്കോസിന്‍റെ സുവിശേഷത്തില്‍ ക്രിസ്തുവിന്‍റെ വിരുന്നുഭാഷണങ്ങള്‍ അധികമായിട്ട് കാണാവുന്നതാണ് (5:29, 7:36, 11:37, 14:1, 19:5, രള. 7:34, 15:1,2, യോഹ. 2:1-10). ഇവിടെ ക്രിസ്തു പരീശപ്രമാണികളില്‍ ഒരാളുടെ ഭവനത്തിലാണ് വിരുന്നിനായി എത്തിയത്. വേദപണ്ഡിതര്‍ അത് ഒരു വിവാഹ വിരുന്നായിരുന്നു എന്ന് സമര്‍ത്ഥിക്കുന്നു. യേശുക്രിസ്തുവിന്‍റെ കാലത്ത്, വിവാഹ വിരുന്നുകള്‍ ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളായിരുന്നു. ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാനും പരസ്പരം സൗഹൃദം പങ്കുവെയ്ക്കുവാനും ഒക്കെ ഈ ആഘോഷങ്ങള്‍ മതിയായവയായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ആരംഭിക്കുന്നത് മുതല്‍ വിവാഹദിനം വരെയുള്ള ആഘോഷങ്ങളില്‍ മിക്കവാറും എല്ലാ ആളുകളും പങ്കെടുക്കുമായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ ഒരു പൂര്‍ണ്ണരൂപം (ഠലിമശാ) വധുവരന്മാരുടെ ബന്ധുക്കള്‍ കൈമാറുമായിരുന്നു. വിവാഹദിനത്തില്‍ വധുവിന്‍റെ വീട്ടില്‍ നിന്നും വരന്‍റെ വീട്ടിലേക്ക് ആഘോഷപൂര്‍വ്വമായ പ്രൊസഷന്‍ നടത്തുകയും, വാദ്യവും, സംഗീതവും എല്ലാം അതിന് മേളക്കൊഴുപ്പ് ഏകുകയും ചെയ്യും. ഓരോ വ്യക്തിയുടെയും സമൂഹത്തിലുള്ള സ്ഥാനവും, മാന്യതയും, മഹിമയും എടുത്തു കാണിച്ചിരുന്നത് ആഘോഷങ്ങളുടെ അളവായിരുന്നു. അങ്ങനെ ഒരു വിരുന്നിന്‍റെ ഉപമയാണ് ക്രിസ്തു തന്‍റെ ശ്രോതാക്കളോട്, ആദരവും, പ്രശംസയും പിടിച്ചുപറ്റുന്നത് ഏതുവിധേനയാണ് എന്ന് കാണിക്കുവാന്‍ പറയുന്നത്. കൂടാതെ ക്ഷണിച്ചവനും, ക്ഷണിക്കപ്പെട്ടവനും എങ്ങനെയാണ് പെരുമാറേണ്ടത് എന്നും ഈ ഉപമയില്‍ കൂടി വ്യക്തമാക്കുന്നു. 

1. ആതിഥേയന്‍റെയും (ക്ഷണിച്ചവന്‍റെ) അതിഥിയുടെയും (ക്ഷണിക്കപ്പെട്ടവന്‍റെയും) ഗുണഗണങ്ങള്‍

മനുഷ്യസംസ്കാരം ഏറ്റവും മഹത്തായതായി കരുതിപ്പോന്ന ഒന്നാണ് 'അതിഥി ദേവോ ഭവ:' എന്നത്. ക്ഷണിക്കപ്പെട്ടവരെ ദൈവമായി കരുതുന്ന പാരമ്പര്യം. അതിനാല്‍ ഒരു ആതിഥേയന്‍ തന്‍റെ ഭവനത്തില്‍ വരുന്നവരെ തീര്‍ത്തും മാനിക്കണമെന്നും അതിഥിയുടെ നിലയനുസരിച്ച്, അതിനാസ്പദമായുള്ള സ്ഥാനം നല്‍കണമെന്നും വിവക്ഷിക്കുന്നു. മാത്രമല്ല, അതിഥിയുടെ സന്തോഷമാണ് വിരുന്നിന് പൂര്‍ണ്ണത നല്‍കുന്നത്. അത് ശ്രദ്ധിക്കേണ്ടത് ആതിഥേയന്‍റെ കടമയുമാണ്. 

അംഗീകരിക്കപ്പെടുക എന്നത് അതിഥിയുടെ ആവശ്യമാണ്. എന്നാല്‍ അതിനുവേണ്ടി സ്വയം പരിശ്രമിക്കേണ്ടതില്ല എന്നാണ് അതിഥി മനസ്സിലാക്കേണ്ടത്. തന്‍റെ നിലയും വിലയും എന്തെന്ന് മനസ്സിലാക്കി, ആതിഥേയന്‍റെ സ്വീകരണത്തിന് ഒരുങ്ങുകയാണ് അതിഥി ചെയ്യേണ്ടത്. മാത്രമല്ല, തന്‍റെ മുമ്പില്‍ വിളമ്പുന്നവ സ്വീകരിക്കുവാനും, തെല്ലും കുറ്റപ്പെടുത്താതെ സന്തോഷപൂര്‍വ്വം ആതിഥേയന്‍റെ വിരുന്നിന്‍റെ ഭാഗമാകുവാനും അതിഥിക്ക് കഴിയണം. 

ക്രിസ്തു ക്ഷണിക്കപ്പെട്ട വിരുന്നില്‍ ഈ ഔചിത്യബോധം തീര്‍ത്തും ഉണ്ടായില്ല എന്നാണ് നാം മനസ്സിലാക്കുന്നത്. അതിഥി തയ്യാറായില്ല എന്നത് കണ്ട് അവരെ ശാസിക്കുവാനും യഥാര്‍ത്ഥ വിരുന്ന് എങ്ങനെയാണ് നടത്തേണ്ടതെന്നും ഒരു ഉപമയില്‍കൂടി ക്രിസ്തു പറയുന്നു. പ്രമുഖ സ്ഥാനം ഒരിക്കലും കാംക്ഷിക്കരുത് എന്നും, മഹത്വമുണ്ടാകുവാനായി അവസാനത്തെ സ്ഥാനത്ത് ആദ്യം ഇരിക്കണമെന്നും അതിഥിയോട് ക്രിസ്തു പറയുമ്പോള്‍, ആതിഥേയന്‍ ക്ഷണിക്കപ്പെട്ടവരെ മാനമേറിയവരായി കണ്ട് ഉചിതമായ സ്ഥാനങ്ങള്‍ നല്‍കണമെന്നും പറയുന്നു. പഴയനിയമത്തിലെ ജ്ഞാനപുസ്തകങ്ങളിലൊന്നായ സുഭാഷിതങ്ങളില്‍ അതിഥിയും, ആതിഥേയനും പാലിക്കേണ്ട കടമകള്‍ എന്തെന്ന് പറയുന്നുണ്ട് (സുഭാഷിതങ്ങള്‍ 25:6-7). ആദരവ് സ്വയം പിടിച്ചു വാങ്ങേണ്ടവയല്ല എന്നും, മറ്റുള്ളവര്‍ തങ്ങളുടെ ഉള്ളില്‍ നിന്ന് നല്‍കേണ്ടവയാണെന്നും ക്രിസ്തു പറയുന്നു.

2. താഴ്മയുടെയും, വിനയത്തിന്‍റെയും ഗുണങ്ങള്‍ ഒരുവനിലുണ്ടായിരിക്കുക

തന്‍റെ പഠിപ്പിക്കലുകളില്‍ ക്രിസ്തു ഏറ്റവുമധികം പ്രാധാന്യം കൊടുത്ത ഒന്നാണ് താഴ്മയുടെയും വിനയത്തിന്‍റെയും മഹിമ. വയലിലെ പൂവിനു പോലും, ശലോമോനെക്കാളും മഹത്വമുണ്ടെന്നും ഒന്നിനെയും കുറച്ച് കാണരുതെന്നും ക്രിസ്തുമൊഴി (മത്തായി 6:28, 29). ഓരോ വ്യക്തികളും മനുഷ്യനെന്ന നിലയിലുള്ള, ദൈവസൃഷ്ടിയുടെ മകുടമെന്ന (സങ്കീ. 8) നിലയില്‍, ആദരിക്കപ്പെടേണ്ടവരാണെന്നും, താഴ്മയിലും വിനയത്തിലും കൂടി മാത്രമേ ഈ ആദരവ് ലഭിക്കുകയുള്ളു എന്നും ക്രിസ്തു തന്‍റെ സ്വജീവിതത്തിലൂടെ പഠിപ്പിച്ചു. ഒരു മനുഷ്യന്‍ കടന്നുപോകാമായിരുന്ന എല്ലാ വഴിത്താരകളിലും ക്രിസ്തു സഞ്ചരിച്ചിട്ടുണ്ട്. അപമാനവും, നിന്ദയും, പീഡനങ്ങളും, പട്ടിണിയും, ദുരിതങ്ങളും, ഒറ്റപ്പെടുത്തലുകളും, കുറ്റാരോപണങ്ങളും അവസാനം ക്രൂശുമരണം വരെയും ഒരു മനുഷ്യന്‍ എന്ന നിലയില്‍ ക്രിസ്തു ഏറ്റുവാങ്ങി. അപ്പോഴെല്ലാം അപരന്‍റെ സന്തോഷത്തിനും മഹത്വത്തിനും വേണ്ടി മാത്രമാണ് ക്രിസ്തു നിലകൊണ്ടത്. രോഗികളെ സൗഖ്യമാക്കുന്ന സമയത്തും, സമൂഹത്തില്‍ അവരുടെ നിലയും വിലയും ഉറപ്പിക്കുവാനായിരുന്നു ക്രിസ്തു ശ്രദ്ധിച്ചത്. സമൂഹത്തിലെ വിവിധ തരങ്ങളായ വ്യക്തികളോടും - ധനവാന്മാര്‍, ചുങ്കക്കാര്‍, ശാസ്ത്രിമാര്‍, പരീശര്‍, സ്ത്രീകള്‍, കുഞ്ഞുങ്ങള്‍ - അവര്‍ അര്‍ഹിക്കുന്നതരത്തില്‍ സ്നേഹത്തോടും ബഹുമാനത്തോടും കൂടി പെരുമാറാന്‍ ക്രിസ്തു ശ്രദ്ധിച്ചിരുന്നു. 'ഞാന്‍ സൗമ്യതയും താഴ്മയും ഉള്ളവനാകയാല്‍ എന്‍റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പീന്‍' (മത്തായി 11:29) എന്നാണ് ക്രിസ്തു പ്രസംഗിച്ചത്. താഴ്മയും വിനയവും ഏതവസരത്തിലും കൂടെ കൊണ്ടുനടക്കേണ്ടുന്ന മഹത്ഗുണങ്ങളാണെന്നും അത് വിരുന്നു ഭവനത്തിലായാലും, വിലാപ ഭവനത്തിലായാലും (യോഹ. 11:35) അപരനെ തന്നേക്കാളും ശ്രേഷ്ഠനെന്ന് എണ്ണുന്ന, മറ്റുള്ളവരോട് അനുരൂപപ്പെടുന്ന ഭാവമായി ക്രിസ്തു കാണിച്ചുതന്നു. ഈ ഭാവമാണ് ഒരു ക്രിസ്ത്യാനിയുടെ മുഖമുദ്രയായി മാറേണ്ടത്. 

ക്ഷണിക്കപ്പെട്ടവര്‍ പ്രമുഖ സ്ഥാനങ്ങളെ തെരഞ്ഞെടുക്കുന്നത് കണ്ടിട്ടാണ് ക്രിസ്തു ഈ ഉപമ പറഞ്ഞത്. എന്തിനും ഏതിനും പ്രശംസയും, മുഖ്യാസനവും ആഗ്രഹിക്കുന്ന വ്യക്തികളായി നാം മാറിക്കഴിഞ്ഞു. അന്യനെ മനസ്സിലാക്കുവാനോ, അവരുടെ ദുഃഖത്തില്‍ പങ്കുചേരുവാനോ ശ്രമിക്കാതെ, അവസരം കിട്ടുമ്പോഴെല്ലാം അവരെ ഇടിച്ചുതാഴ്ത്തി ഇല്ലാതാക്കുന്ന പ്രവണത ഇന്ന് സമൂഹത്തില്‍ വല്ലാതെ വ്യാപിച്ചിരിക്കുന്നു. സമൂഹത്തില്‍ അന്തസ്സുള്ള സ്ഥാനമാനങ്ങള്‍ കിട്ടാന്‍ മനുഷ്യര്‍ കാണിക്കുന്ന കോമാളിത്തരങ്ങള്‍ക്ക് ഇന്ന് കണക്കില്ല. അംഗീകാരവും പ്രശംസയും ലഭിക്കുന്നതിനുവേണ്ടി മറ്റുള്ളവരെ ഇല്ലാതാക്കുവാന്‍പോലും മടിക്കാത്ത സമൂഹമാണ് ഇന്നത്തേത്. സ്തുതിപാഠകരുടെയും, നേതാക്കന്മാരുടെയും എണ്ണം ഇന്ന് കൂടുതലാണ്. മഹാനാകുവാന്‍ ഇച്ഛിക്കുന്നവന്‍ ദാസനാകണമെന്നും, മനുഷ്യപുത്രന്‍ ശുശ്രൂഷിക്കപ്പെടുവാനല്ല മറിച്ച് ശുശ്രൂഷിക്കുവാനാണ് വന്നതെന്നുമുള്ള (മത്തായി 20:28) ക്രിസ്തുവചനം ഇന്ന് സഭാമക്കള്‍ക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ്. കൂട്ടത്തില്‍ അതിഥിയുടെയും, ആതിഥേയന്‍റെയും ഔചിത്യബോധവും. ഈ ഇരുളില്‍ നിന്നും കരകയറുവാന്‍ ക്രിസ്ത്യാനി എന്ന നിലയില്‍ നമുക്കോരോരുത്തര്‍ക്കും സാധിക്കണം. 'അവന്‍ വളരണം, ഞാനോ കുറയണം' (യോഹ. 3:30) എന്ന യോഹന്നാന്‍ സ്നാപകന്‍റെ വചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് സാധിക്കണം. 

ദൈവം നമുക്ക് നല്‍കിയ കഴിവുകള്‍ ദൈവത്തെയും സഭയെയും ജനങ്ങളെയും ശുശ്രൂഷിക്കുവാനായി ആര്‍ജ്ജവത്തോടെ പരിശ്രമിക്കുമ്പോള്‍ അധികാരം താനേ ലഭിക്കും. അതോടൊപ്പം അര്‍ഹതയില്ലാത്ത സ്ഥാനങ്ങള്‍ക്കുവേണ്ടി, ക്രിസ്ത്യാനിക്ക് ഉചിതമല്ലാത്ത പ്രവൃത്തികളില്‍ നാം ഏര്‍പ്പെടുകയും ചെയ്യരുത്.

*******************************************************
ഫാ. യോഹന്നാന്‍ കെ.
(സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് സെമിനാരി, നാഗ്പ്പൂര്‍)

SHUNOYO LENT - 15 days Lent - Day 1


A prototype of Blessed Virgin Mary and Holy Church NOAH'S ARK - Mother of God that contained Christ and His Church

Akhila jagalpathiya naayaka, Naayetti goshichangathi bahumanichu Mariaam, valuthaam Padaaythaan…

Like a ship did Mary bear, Laud an honour be,Him the Captain and the Lord, God of all the world…..

The Ark of Noah was a precursor of the Mother of God that contained Christ and His Church. St. Peter explains that by Noah "few, that is, eight souls, were saved through water" (1 Pet. 3: 20). Then he adds, "There is also an anti-type which now saves us – baptism …" (1 Pet. 3: 21). By Noah, the Patriarch and Prophet, eight souls were saved through the ark. By Lord Jesus Christ, we all are saved through baptism. Accordingly, the ark that received the prophet and became the means of salvation is a symbol of St. Mary who received the Word of God giving Him the Human body by which He died for our salvation. Mary is the ark which saves from eternal destruction anyone who takes shelter in ii, with her Son. Under the shelter of Mary’s intercession, not just the ‘just’, but even sinners are saved.

Noah the righteous and his family entered the Ark that typified salvation. Noah’s faith also saved the animals, and the whole creation. Christ, the friend of sinners, is the Savior of the World (Jn. 4: 42; 2 Pet. 2: 20). Those who enters the mantle of Mary’s intercession changes the heart of sinners, gives a clean conscience, rendering them dear to Christ.

The Great Flood is an Old Testament mystery of Salvation of human race. Noah’s Ark, as a whole symbolized, God’s Judgment on sin, His promise of Salvation and provision for His people. Lord God shut the door of the Ark, as He is the judge, Who decides who is in and who is out. That ark, which saved Noah and family from the deluge, carried unharmed in the stormy elements of evil, was a depiction of the Most Pure Virgin.

The ark was composed of incorruptible wood, in the same way that the Virgin Mary was without corruption in motherhood: "In giving birth, you preserved your Virginity." As the ark preserved Noah and his family from death, so those who entrust themselves to the intercession of the Theotokos will be saved.

And the dove, released by Noah from the ark after the water had receded, foreshadowed the Holy Spirit (Matt. 3: 16), Who caused the Holy Virgin to conceive Christ in the Virgin womb. Thus, depicts the Most Pure Virgin; a moment of greatest mercy, God’s wrath was removed from Mankind, a token of man’s reconciliation with God for the atonement by the blood of Her Son. Noah obeyed everything God commanded him to do. Mary commands us “to do whatever He tells us to do.”


*********************
Jacob P Varghese

LL H. G. Paulose Mar Pachomios - August 1



H.G.Paulose Mar Pachomios was born as the second child of Mr.K.K .John and Mariamma John on the 26th of January 1946 in Kolathukalathil Neysseril family, Kurichy.

H.G was called in to the first order of Stewardship in 1973 when he was ordained as Deacon by H.G. Mathews Mar Ivanios , Parete of Kottayam Diocese and visitor Bishop of Bethany Ashram Perunadu. He was ordained to the holy Priesthood on 8th of January 1974 by HG Mathews Mar Athanasius, Catholicose Designate, as Fr.Paulose OIC. HG was elected as the superior of Bethany Ashram in 1986, and served until he was elected as bishop. The Parumala Association held in 1992 elected him as Bishop. Fr.Paulose was ordained as Paulose Ramban on the 18th of December 1992 by H.G.Thomas Mar Themothios Catholicose Designate. H.G was ordained as Bishop on the 16th of August by H.H.Mathews 2nd.

As a good shepherd he served in Medical college Chapel Kottayam, St. Thomas church Changanassery, St.Thomas church Perunadu,St. Gregorios Church London and St.Marys church Vadasserikkara for nearly two decades. H.G has extended his stewardship as assistant Metropolitan of Angamally and Idukki Dioceses. H.G became the first Bishop of Mavelikara Diocese when it was formed in 2002.H.G has a vivacious and dynamic personality and through his leadership the Mavelikara Diocese has grown from strength to strength. ‘THEO Bhavan’ Aramana the head Quarters of Mavelikara Diocese which was constructed in a very short period is an excellent example of his excellence as an administrator. Now the Diocese has 40 churches and 12 chapels. The services of Mar Pachomios was not limited to the diocese of Mavelikara he always makes the very best use of his talents for the overall development of the church. He was the first secretary of Religious Committee of Orthodox Churches. He also served as Sunday School Text Book Committee member. Balikamatom School Governing Board member and later one of the Trustees of the same. As a Metropolitan he served as the President of Marthamariam Samajam. His most notable service is during his tenure as the Manager of Catholicate and MD Schools. H.G. served as the Bishop vice-president of MGOCSM since 1993. He was the president of YMCA Ranni -Perunadu region and one of its prominent resource persons. Presently HG was a member of Parumala Seminary Council and Orthodox Theological Seminary Governing Board. HG has represented Orthodox Church in various inter church councils especially in inter church council for education. He was also the representative of Orthodox Church in the Nilakkal Ecumenical Trust.

Mar Pachomios was one of the leading retreat fathers of the Church. As the visitor bishop he showed the path and light to many monastic communities. Kizhakkambalam Bethlahem St Marys convent, Ranni Holy Trinity Ashram are in the pursuit of holiness under the guidance of Mar Pachomios. His services as a humanist and missionary are inestimable. He serves as the President of St. Thomas Balabhavan Haripad, Mar Dionysius old age Home Chepadu. It is his effort and leadership that made Theo Nivas Pazhamthotam a reality.
Mar Pachomios was a Bishop who strongly keeps the Orthodox traditions and values and advocates for a new vigor and splendor for the Church. He is always ready to extend his hands to the poor and browbeaten. He worked tirelessly to make his numerous dreams about the church into realities.

*********************

Jacob P Varghese

01st August- Commemorating St Shmuni (Marth Shmuni), her 7 sons and Eleazer their teacher.


“My son….Remember that I carried you in my womb for nine months…. Don't be afraid of this butcher. Give up your life willingly and prove yourself worthy of your brothers, so that by God's mercy I may receive you back with them at the resurrection.”- Marth Shmuni exhorting her youngest son.
******************************
Today we not only begin the fasting season in preparation to commemorate the Dormition of the Theotokos, but also our liturgical calendar commemorates the heroic sacrifice of a brave lady and her seven sons as they and their teacher Eleazer refused to renounce their faith when the tyrant king asked them to eat pork and thus forsake their beliefs.

The holy father Mar Severus of Antioch  in his work ‘Sermon  On Maccabees’ says thus about their martyrdom: “Hear these things, O mothers, and so bring up your sons, and let them go to the church and urge them to the learning of sacred words. And strangle them not with youthful cares…These though they girded themselves from the Law's Teaching were forerunners of the martyrs of the Gospel, as John also was the forerunner of Jesus. But the Maccabean youths, when the coming of Messiah and the resurrection were standing at the door, and when [that] Jerusalem whose architect and creator is God, and the preaching of the Kingdom of Heaven were about to be made known, departed from the stadium of conflict to heaven. And they first teach us the hope of the life to come and prepare us for it”.

A detailed account of their martyrdom is written in the second book of Maccabees, chapter 7, detailed as below:

“On another occasion a Jewish mother and her seven sons were arrested. The king was having them beaten to force them to eat pork. Then one of the young men said, ‘What do you hope to gain by doing this? We would rather die than abandon the traditions of our ancestors.’

This made the king so furious that he gave orders for huge pans and kettles to be heated red hot, and it was done immediately. Then he told his men to cut off the tongue of the one who had spoken and to scalp him and chop off his hands and feet, while his mother and six brothers looked on.  After the young man had been reduced to a helpless mass of breathing flesh, the king gave orders for him to be carried over and thrown into one of the pans. As a cloud of smoke streamed up from the pan, the brothers and their mother encouraged one another to die bravely, saying,

‘The Lord God is looking on and understands our suffering. Moses made this clear when he wrote a song condemning those who had abandoned the Lord. He said, ‘The Lord will have mercy on those who serve him.’
After the first brother had died in this way, the soldiers started amusing themselves with the second one by tearing the hair and skin from his head. Then they asked him, ‘Now will you eat this pork, or do you want us to chop off your hands and feet one by one?’
He replied in his native language,’ I will never eat it! So the soldiers tortured him, just as they had the first one, but with his dying breath he cried out to the king: “You butcher! You may kill us, but the King of the universe will raise us from the dead and give us eternal life, because we have obeyed his laws.”

The soldiers began entertaining themselves with the third brother. When he was ordered to stick out his tongue, he quickly did so. Then he bravely held out his hands and courageously said, “God gave these to me. But His laws mean more to me than my hands, and I know God will give them back to me again.” The king and those with him were amazed at his courage and at his willingness to suffer….

(The fourth, fifth and sixth brother were also tortured and killed mercilessly but they refused to obey king’s orders).

..The mother was the most amazing one of them all, and she deserves a special place in our memory. Although she saw her seven sons die in a single day, she endured it with great courage because she trusted in the Lord. She combined womanly emotion with manly courage and spoke words of encouragement to each of her sons in their native language.

“I do not know how your life began in my womb, she would say,
I was not the one who gave you life and breath and put together each part of your body. It was God Who did it, God Who created the universe, the human race, and all that exists. He is merciful and He will give you back life and breath again, because you love His laws more than you love yourself.”

Antiochus was sure that the mother was making fun of him, so he did his best to convince her youngest son to abandon the traditions of his ancestors. He promised not only to make the boy rich and famous, but to place him in a position of authority and to give him the title ‘Friend of the King’. But the boy paid no attention to him, so Antiochus tried to persuade the boy's mother to talk him into saving his life, and after much persuasion she agreed to do so.

Leaning over her son, she fooled the cruel tyrant by saying in her native language,
 “My son, have pity on me. Remember that I carried you in my womb for nine months and nursed you for three years. I have taken care of you and looked after all your needs up to the present day.  So I urge you, my child, to look at the sky and the earth. Consider everything you see there, and realize that God made it all from nothing, just as He made the human race. Don't be afraid of this butcher. Give up your life willingly and prove yourself worthy of your brothers, so that by God's mercy I may receive you back with them at the resurrection.”

Before she could finish speaking, the boy said,
 “King Antiochus, what are you waiting for? I refuse to obey your orders. I only obey the commands in the Law which Moses gave to our ancestors. You have thought up all kinds of cruel things to do to our people, but you won't escape the punishment that God has in store for you. It is true that our living Lord is angry with us and is making us suffer because of our sins, in order to correct and discipline us. But this will last only a short while, for we are still His servants, and He will forgive us. But you are the cruelest and most disgusting thing that ever lived. So don't fool yourself with illusions of greatness while you punish God's people. There is no way for you to escape punishment at the hands of the almighty and all-seeing God…. May my brothers and I be the last to suffer the anger of Almighty God, which He has justly brought upon our entire nation.
These words of ridicule made Antiochus so furious that he had the boy tortured even more cruelly than his brothers. And so the boy died, with absolute trust in the Lord, never unfaithful for a minute. Last of all, the mother was put to death.” (2 Maccabees Chapter 7)

Indeed great was the bravery portrayed by Marth Shmuni and her seven sons. May their memory be eternal.

Lord have mercy.

In Christ,
Rincy John